കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം
റൂട്ട്
:-കണ്ണൂരിൽ നിന്നും പന്ത്രണ്ട്കിമി കണ്ണൂരിൽ നിന്നും ഇരിക്കൂർ /മട്ടന്നൂര്‍ റൂട്ടിൽ കുടുക്കിമൊട്ട സ്റ്റോപ്പിൽ നിന്നും 6കിമി അകലെ
കണ്ണാടി പറമ്പിൽ
പുരാതന ക്ഷേത്ര സമുച്ചയം വയത്തൂര്‍
കാലിയാർ (കിരാത മൂർത്തി )പ്രതിഷ്ഠയുള്ള ശിവക്ഷേത്രവും അതിന്നു
ചേർന്ന് തൊട്ട്തെക്ക് ഭാഗത്ത് പ്രധാന ശ്രീകോവിലിൽ ചാപധാരിയായ
ശാസ്താവിനെയും വടക്കേ ചുറ്റിൽ ഭഗവതിയെയും പ്രതിഷ്ഠിച്ച
ശാസ്താക്ഷേത്രവും
പശ്ചാത്തല ചരിത്രം
ശിവക്ഷേത്രത്തിന്റെ
വടക്ക് വശത്തെ കാട്ടിൽ വിറകു പൊറുക്കാൻ പോയ മുണ്ടയാടൻ ,പുളിയാകോടൻ എന്നി നായർ തറവാടുകളിലെ സ്ത്രീകൾ കത്തി എന്തിലോ തട്ടി ചോര വരുന്നത്
കണ്ടു പേടിച്ചു .മടങ്ങി പോകുമ്പോൾച വിട്ടടിപ്പാറ എന്നസ്ഥലത്ത്
എത്തിയപ്പോൾ മുൻപിൽ ഒരു ചാപധാരിയെ കാന്നുകയുംആ ചാപധാരി ''ഞാൻ അമ്പ് എയ്യുത്
കൊള്ളുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണം ''എന്ന് അധികാരത്തോടെ
കല്പിക്കുകയും ചെയ്തു ച്ചു .ഉടനെ ചാപധാരി വായുവിൽ മറഞ്ഞു അവരിൽ നിന്നും വിവരം അറിഞ്ഞ
കാരണവർ ഒരു പ്രശ്നം വെച്ച്തുടർന്നു പ്രശ്നവശാൽ ചോര കണ്ട സ്ഥലത്ത്
ശാസ്താവിന്റെയും ഭഗവതിയുടെയും സാന്നിധ്യം ഉണ്ടെന്നും അവരെ
പ്രതിഷ്ഠിക്കാൻ ക്ഷേത്രം പണിയണമെന്നും അത് വരെ അമ്പു തറച്ച മാവിൻ ചുവട്ടിൽ പൂജ വേണമെന്നും വിധിക്കുകയും ചെയ്തു
 |
| അമ്പ് തറച്ച മാവിൻ ചുവട് |
കരുമാരത്ത് തന്ത്രിയുമായി ആലോചിച്ചു ആദ്യം മാവിന്നു തറ കെട്ടി പൂജ
തുടങ്ങുയുകയും പിന്നീട് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠ
നടത്തുകയും ചെയ്തു ഇന്നും മാത്തറ(മാഞ്ചുവട്ടില്‍)പൂജ നടത്തുന്ന പതിവ്
ഇവിടെയുണ്ട്
പ്രധാന ഉത്സവങ്ങൾ ഊട്ടും ,പാട്ടും ,ഉത്രവിളക്കും
ശിവ ക്ഷേത്രത്തിലെ ഊട്ട് മകരം
പത്തൊൻപത് മുതൽ ഇരുപത്തിനാല് വരെ .തുലാമാസത്തിലെ കറുത്ത വാവിൻ നാൾ
തുടങ്ങുന്ന പാട്ടു ഉത്സവത്തിനു മാത്തറയുടെ മുന്നിലുള്ള പാട്ടുട്ട്
മണ്ഡപത്തിൽ ശാസ്താവിന്റെയും ഭഗവതിയുടെയും ചരിത്ര മടങ്ങുന്ന പാട്ടുകൾ പാടാറുണ്ട് .
ഉത്രവിളക്ക് മീനത്തിലെ ഉത്രത്തിന്റെ തലേന്ന് തുടങ്ങി എട്ട് ദിവസത്തെക്കാണ് കരടികളിയാന്നു ഒരു ആകർഷണം
 |
| ആദ്യമുണ്ടായിരുന്ന ശിവക്ഷേത്രം |
 |
| അതിരുദ്ര യജ്ഞം നടന്ന മൈതാനം |
സോപാനത്തിന്റെ മുകളിൽ ശിവന്റെയും ,മോഹിനീ വേഷത്തിലുള്ള മഹാവിഷ്ണുവിന്റെയും, ദാരു ശില്പങ്ങൾ ഉണ്ട് .
തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന് ശാന്തിപാരമ്പര്യമാണ്